Sunday, August 3, 2008

ഫെല്ലിനിയുടെ ലാ സ്ത്രാദ



ലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു ഫെദേരികോ ഫെല്ലിനി . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.
ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (ജൂലിയെട്ടോ മസീനി ) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (ആന്റണി ക്വിന്‍ ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.
തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.

ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.

Sunday, July 20, 2008

കുറസോവയുടെ 'രക്ത സിംഹാസനം'

ചിലന്തി വല കാടും അതിന് നടുക്കുള്ള കോട്ടയും അവിടത്തെ അധികാരത്തിനായി പരസ്പരം പൊരുതുന്ന കുറെ പ്രഭുക്കന്മാരുടെയും കഥയാണ് അകിര കുറസോവയുടെ " ത്രോണ്‍ഓഫ് ബ്ലഡ്" അഥവാ "രക്ത സിംഹാസനം". ഷേക്ക്‌സ്പെയര്‍ ദുരന്ത നാടകം മാക്ബതിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് "കുമോണോസു ജോ" എന്ന് ജാപ്പനീസ് പേരുള്ള ഈ ക്ലാസിക് ചിത്രം ചിലന്തി വല കോട്ട എന്നാണു ആ വാക്കിന്റെ അര്‍ത്ഥം. സെവെന്‍ സാമുറൈസ്‌ (1954)ന്റെ വന്‍വിജയത്തിന് അന്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ത്രോണ്‍ഓഫ് ബ്ലഡ് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ചിത്രീകരണത്തിനായി സ്പൈടെര്‍ വെബ് കോട്ട തന്നെ സെറ്റിട്ടു. മാക് ബത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും ജാപ്പനീസ് പശ്ചാത്തലത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കുറസോവ മക്ബതി ലുള്ളതിനെക്കാള്‍ വിശദാംശങ്ങളും കഥാ സന്ദര്‍ഭങ്ങളും ത്രോണ്‍ ഓഫ് ബ്ലഡില്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും അവസാനിക്കാത്ത ദുരാഗ്രഹങ്ങളുടെ ഇരകളായി മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കള്‍ വിഹരിക്കുന്ന മായയുടെ കോട്ടയെ കുറിച്ചു പാടുന്ന കോരസിലാണ്സിനിമ ആരംഭിക്കുന്നത് . മൂടല്‍ മഞ്ഞു നിറഞ്ഞ ഫ്രെയിമില്‍ ഒരു കോട്ടയുടെ അവിശിഷ്ടങ്ങള്‍കാണാം .ചിത്രത്തില്‍ നിരന്തര സാനിദ്ധ്യമാണ്ഈ മൂടല്‍ മഞ്ഞു. ഫ്രെയിമില്‍ വീണ്ടും നിറയുന്ന മൂടല്‍ മഞ്ഞു മാറുമ്പോള്‍ സ്പൈടെര്‍ വെബ് കാസില്‍ തെളിഞ്ഞു വരുന്നു. കോട്ടയുടെ അധിപനായ സുസുകി പ്രഭുവിനെതിരെ കലാപം നയിച്ച ഫുജിമാക്കിയെ സേനാ ധിപന്മാരായ വാഷിസു തകെടോകിയും ( തോഷിരോ മിഫ്യുന്‍) മികി യോഷിഅകിയും ( ചിയാക്കി മിനൊരു) പരാജയപ്പെടുത്തുന്നു. പ്രഭുവിനെ ആജ്ഞ അനുസരിച്ച് കോട്ടയിലേക്ക് വരുന്ന മികിയും വഷിസുവും ചിലന്തിവല കാട്ടില്‍കോരി ചൊരിയുന്ന മഴയില്‍ ഒരു ദുര്‍മന്ത്രവാദിനിയെകാണുന്നു.

Monday, February 25, 2008

ബ്ലസ്സി, ഇതു പോര…...





പറഞ്ഞുവരുന്നത് കല്ക്കട്ട ന്യൂസിനെക്കുറിച്ചു തന്നെയാണ്.കാഴ്ചയുടെയും തന്മാത്രയുടെയും സംവിധായകനില് നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.സസ്പെന്സും ത്രില്ലറുമൊക്കെയാണ് ഉദ്ദേശിച്ചതെങ്കില്പ്പോലും ബ്ലസ്സിക്ക് തന്റെ പ്രതിഭ ഒരുതരത്തിലും പ്രകടിപ്പിക്കാന് കഴിയാതെ പോയ ചിത്രമാണ് കല്ക്കട്ട ന്യൂസ്.
കല്ക്കത്തയിലെ ഒരു ടി.വി റിപ്പോട്ടറുടെയും, ചതിയില്പെട്ട് അവിടുത്തെ sex racket-ന്റെ കെണിയില്പെടുന്ന മലയാളി പെണ്കുട്ടിയുടെയും കഥയാണ് കല്ക്കട്ട ന്യൂസ്.കാഴ്ചയോ തന്മാത്രയോ പോലെ പറയത്തക്ക different ആയ കഥയൊന്നുമല്ല ചിത്രത്തിന്റേത്.കഥ സിനിമയായി സ്ക്രീനിലെത്തിയപ്പോള് ആദ്യ ഭാഗങ്ങള് നന്നേ ബോറാക്കിയിട്ടുണ്ട്.അവസാനഭാഗമാണ് അല്പ്പമെങ്കിലും ആശ്വാസം നല്കിയത്.
വളരെ ദുറ്ബലമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാനപോരായ്മ. Spontaneous അല്ലാത്ത സംഭവപരംബരകളും സംഭാഷണങ്ങളും വളരെ നാടകീയവും കൃത്രിമവുമായി feel ചെയ്യുന്നു.അനാവശ്യസംഭവങ്ങളും കഥാപാത്രങ്ങളും ചിത്രത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. ഒരാവശ്യവുമില്ലാതെ കുത്തിനിറച്ചതാണ് ഇന്നസെന്റിന്റെയും വിമലാരാമന്റെയും കഥാപാത്രങ്ങള്.ഈ കഥയില് മലയാളിസമാജത്തിന്റെയും അവിടുത്തെ തമ്മില്ത്തല്ലിന്റെയുമൊക്കെ ആവശ്യമെന്തായിരുന്നെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.അതുപോലെതന്നെ ദുറ്മന്ത്രവാദിയുടെ ചെയ്തിതളും. ബ്ലാക്മാജികും മണ്ണാങ്കട്ടയും... ആ ഭാഗം മാത്രമെടുത്തുനോക്കുംബോള് രസകരമായിട്ടുണ്ട്.പക്ഷേ ചിത്രത്തില് തീറ്ത്തും അനാവശ്യമാണാ ഭാഗങ്ങള്, കല്ക്കത്തയുടെ പശ്ചാത്തലചിത്രീകരണമാണ് ഉദ്ദേശിച്ചതെങ്കില്പോലും.
സ്വപ്നം കണ്ട്പേടിച്ച് ഇന്നസെന്റിന്റെ ശബ്ദം നഷ്ടപ്പെടുന്നതും പിന്നീടുള്ള കോപ്രായങ്ങളും ചിത്രീകരിച്ച ഭാഗത്ത് ബ്ലസ്സി ഒരു നാലാംകിട സംവിധായകന്റെ നിലവാരത്തിലേക്ക് താണുപോയതായി തോന്നിച്ചു.
ദിലീപ് നന്നായിചെയതിട്ടുണ്ട്.തന്റെ സ്ഥിരം ശൈലിയില്നിന്നും വ്യത്യസ്തമായി അഭിനയിക്കാന് ശ്രമിച്ചിട്ടുണ്ട്..പക്ഷേ, മീരാജാസ്മിന് , ഈ ചിത്രത്തില് വേദനാജനകാംവിധം പരാജയപ്പെട്ടുപോകുന്നു.കഥയില് പറയുന്നതു പോലുള്ള ദുരന്താനുഭവങ്ങലിലൂടെ കടന്നുപോയ ഒരു പെണ്കുട്ടിയുടെ feeling കൊണ്ടുവരാന് മീരക്ക് കഴിഞ്ഞിട്ടില്ല.തിരക്കഥയും അതിനനുവദിക്കുന്നില്ല. തംബി ആന്റണിയുടെ ഭാഗത്ത് ഇതിനേക്കാള് ഭേദം തന്മാത്രയിലെ പ്രതാപ് പോത്തനെതന്നെ കൊണ്ടുവരുന്നതായിരുന്നു.
Interval-നു ശേഷമാണ് അല്പ്പമെങ്കിലും ആശ്വാസമായത്.സാധാരണ ഒരു ത്രില്ലറിന്റെ നിലവാരത്തിലെത്താന് ബ്ലസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അവസാനഭാഗത്തെ red street ചിത്രീകരണം നന്നായി.അതുപോലെ ആദ്യ ഭാഗത്തെ ഇന്നസെന്റിന്റെ സ്വപ്നവും.
മാറ്ക്കറ്റിംഗിന്റെ ഭാഗമായി മാത്രം കൂട്ടിചേറ്ക്കപ്പെട്ട കുറേ ഗാനങ്ങളുണ്ട് ചിത്രത്തില്.കഥയുമായി ഒരു തരത്തിലും യോജിച്ചുപോകാത്ത കുറേ ഏച്ചുകെട്ടലുകള്.ബ്ലസ്സിയുടെ മുന്ചിത്രങ്ങളായ കാഴ്ചയിലെയും തന്മാത്രയിലെയും മികച്ച ഗാനങ്ങള് ചിത്രത്തിന്റെ ഘടനയില് അലിഞ്ഞുചേറ്ന്നവയായിരുന്നു. എന്നാല് ഇവിടെ മുഴച്ചിരിക്കുന്ന ഈ ഗാനങ്ങള് അത്ര മികച്ചവയുമല്ല.” എങ്ങു നിന്നു വന്ന പഞ്ചവറ്ണ്ണക്കിളി നീയോ..” എന്ന ഗാനം കൊള്ളാം. എഡിറ്റിംഗിലൊക്കെ ചില വ്യത്യാസങ്ങള് വരുത്താന് ശ്രമിച്ചിട്ടുണ്ട. അതുപോലെ S കുമാറിന്റെ ക്യാമറയും നന്നായിട്ടുണ്ട്.
സിനിമ കണ്ടിറങ്ങുംബോള്, ഓറ്ത്തുവയ്ക്കാന്‍ അധികമൊന്നും നല്കാത്ത മറ്റൊരു സാധാരണ ചിത്രമായി ബ്ലസ്സിയുടെ കല്ക്കട്ട ന്യൂസും മാറിപ്പോകുന്നു. ബ്ലസ്സിയുടെ മുന്‍ ചിത്രങ്ങളിലെ ഓരോ സീനുകളും ചെറിയ കഥാപാത്രങ്ങളും മിഴിവുള്ളതും അവിഭാജ്യവുമായിരുന്നു.തന്മാത്രയിലെ മയില്പ്പീലിത്തുണ്ടും, പള്ളിയില് വെഞ്ചരിച്ച പേനയും പോലുള്ള മികച്ച ബിംബങ്ങളൊന്നും തന്നെ കല്ക്കട്ട ന്യൂസില് കാണാനില്ല.രബീന്ദ്രസംഗീതം, ഫുട്ബോള് എന്നൊക്കെ എവിടെയോ പറഞ്ഞുകേട്ടിരുന്നെന്നു തോന്നുന്നു.
സംവിധായകന്‍ versatile ആകുന്നതൊക്കെ കൊള്ളാം.അങ്ങനെ തന്നെ ആയിരിക്കുകയും വേണം.പക്ഷേ അതിനുവേണ്ടി സ്വന്തം identity കളഞ്ഞുകുളിക്കുന്നത് ഇത്തിരി കടന്ന കൈയ്യായിപോയി.